അ ല യാ ളി

ALAYALEE, a weblog contains travelling notes of a MALAYALEE

ബുധനാഴ്‌ച, ജൂലൈ 29, 2009

UDAYAGIRI; ഉദയഗിരിക്കോട്ട




"യാത്രികാ നില്‍ക്കൂ, ഒന്നു ശ്രദ്ധിക്കൂ. മൂന്നുപതിറ്റാണ്ടിലേറെ തിരുവിതാംകൂറിനെയും മാര്‍ത്താണ്‌ഡവര്‍മ്മ മഹാരാജാവിനെയും വിശ്വസ്‌തതയോടെ സേവിച്ച ക്യാപ്‌റ്റന്‍ ഡിലനോയ്‌ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു"

തിരുവിതാംകൂറിന്റെ ചരിത്രത്തെ നവീകരിച്ച ഒരു യോദ്ധാവിന്റെ ശവകുടീരത്തില്‍ പതിപ്പിച്ചിരിക്കുന്ന സ്‌മാരക ഫലകത്തിലെ വാക്കുകളാണിവ.
ഡച്ച്‌ ഈസ്റ്റിന്ത്യാ കമ്പനിയുടെ സിലോണിലെ സൈനിക എഞ്ചിനീയറായിരുന്നു ബല്‍ജിയംകാരനായ യുസ്റ്റേഷ്യസ്‌ ബനഡിക്‌ടസ്‌ ഡിലനോയ്‌ (1715 - 1777). കുരുമുളകുള്‍പ്പെടെയുള്ള സുഗന്ധ വ്യഞ്‌ജനങ്ങളുടെ ശേഖരണവും കുത്തകയും ലക്ഷ്യമിട്ടാണ്‌ അക്കാലത്തെ ആഗോളഭീമനായ ഡച്ചുകമ്പനി ഇന്ത്യന്‍ ഉപഭൂഖണ്‌ഡത്തെ സമീപിച്ചത്‌. ദക്ഷിണേന്ത്യയിലെ തന്ത്രപ്രധാനമായ കേന്ദ്രമായി അവര്‍ കുളച്ചലിനെ കണ്ടു. സിലോണില്‍ താവളമടിച്ച ഡച്ചുനാവികസേന നിഷ്‌ഫലമായ ചര്‍ച്ചകള്‍ക്കൊടുവില്‍ തിരുവിതാംകൂറിനുമേല്‍ സായുധ ആക്രമണം ആരംഭിച്ചു. എന്നാല്‍ ഡച്ചുസേന തുരത്തപ്പെടുകയാണുണ്ടായത്‌. 1741 ഓഗസ്റ്റ്‌ 10നു നടന്ന കുളച്ചല്‍ യുദ്ധത്തില്‍ ഡിലനോയ്‌ തടവുകാരനാക്കപ്പെട്ടു. തിരുവിതാംകൂര്‍ സേന ഡച്ചുകാര്‍ക്കുമേല്‍ നേടിയ ആ ചരിത്രവിജയം ഇന്ത്യയില്‍ ഡച്ചു ശക്തിയുടെ പതനംകുറിച്ചു; ആ
ധുനിക തിരുവിതാംകൂറിന്റെ സൈനിക ചരിത്രത്തിന്റെ ആരംഭവും.

കൂടുതൽ‍ വായിക്കുക »

ലേബലുകള്‍: , ,

1 പ്രതികരണങ്ങള്‍



ജാലകം Malayalam Blog Directory

Click here to visit JunctionKearala.com